മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വെറും 17 വയസ് മാത്രം പ്രായമുള്ള പെൺകുട്ടി കൊലപ്പെട്ട വാർത്ത പുറത്ത് വന്ന് 24 മണിക്കൂർ കഴിയുമ്പോഴും കേരള ജനതയുടെ പൊതുബോധം ഉണരുന്നതേയില്ല.
⭕ വഴി നീളെ പ്രതിഷേധങ്ങളില്ല ❓
⭕ തിരി കത്തിച്ചുള്ള ദുഖാചാരണങ്ങളില്ല ❓
⭕പ്രതികരണ തൊഴിലാളികളുടെ പ്രതികരണ വീഡിയോകളില്ല ( പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിലെ പ്രതികരണ തൊഴിലാളികൾ ❓
⭕പൗരത്വ ഭേദഗതിയിൽ എങ്ങലടിക്കുന്ന ഫേസ്ബുക്ക് പേജുകൾക്കും, അക്കൗണ്ടുകൾക്കും യാതൊരു അനക്കവുമില്ല…. ❓ പണിമുടക്കിന്റെ ഹാങ്ങൊവറിലാണ്
⭕സമൂഹമാധ്യമങ്ങളിൽ ഹാഷ് ടാഗ് ക്യാംമ്പൈനുകളില്ല, പലരും ഇതൊന്നും ശ്രദ്ധിക്കുന്നു കൂടിയില്ല❓
⭕ വൈകാരികത കുത്തി നിറച്ച പ്രത്യേക വാർത്താ പരിപാടികളില്ല ❓
⭕ സത്യത്തെ വളച്ചൊടിച്ച് വാചക കസർത്ത് നടത്തുന്ന അന്തിച്ചർച്ചകളില്ല ❓
കൊലപ്പെട്ടത് ക്രിസ്ത്യാനിയും വേട്ടക്കാരൻ സമാധാന മതക്കാരനുമാകുമ്പോൾ ഇതിനപ്പുറം ഒന്നും പ്രതീക്ഷിച്ചിട്ട് വലിയ കാര്യമില്ല.
സമൂഹമാധ്യമങ്ങളിൽ പൊതു വിഷയങ്ങളിൽ അഭിപ്രായം പറയുന്ന ചിലർ അവരുടെ അഭിപ്രായം രൂപപ്പെടുത്തുന്നത് വളരെ സെലക്റ്റീവായിട്ടാണ്. എന്നു വച്ചാൽ വൈറലാകാൻ സാധ്യതയുള്ള, എതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ അത്രക്കങ്ങ് കൈയിലെടുക്കാൻ കഴിയുന്ന തരത്തിലാണ് പലരും നിലപാട് രൂപീകരിക്കുന്നത്. അത്തരം പ്രതികരണങ്ങൾ വൈറലാക്കാനും വലിയ റീച്ച് ഉണ്ടാക്കി കൊടുക്കാനും ശേഷിയുള്ള മീഡിയ സംഘം തന്നെ ചിലരുടെ സ്പോൺസർഷിപ്പിൽ കേരളത്തിൽ പ്രവർത്തിക്കുമ്പോൾ പറയുകയും വേണ്ട. യുട്യുബും, ഫേസ് ബുക്കുമൊക്കെ ഇത്തരക്കാർ കൈയ്യടക്കി വച്ചിരിക്കുകയാണ്. ഇവാ ആന്റണി കൊലപാതകത്തിൽ പ്രതികരിച്ചാൽ വൈറലാകാൻ ( വൈറലാക്കാൻ ) യാതൊരു സാധ്യതയുമില്ല എന്ന് മാത്രമല്ല, സ്തുതി പാടിയവരും, നിലപാടിന്റെ രാജാവും, രാജ്ഞിയുമൊക്കെയായി അവരോധിച്ചവർ തന്നെ തിരിഞ്ഞ് കൊത്തുകയും ചെയ്യും.
കൊലപ്പെട്ട ഇവാ ആന്റണിയുടെ കുടുംബം താമസിക്കുന്നത് ഒരു സാധാരണ വാടക വീട്ടിലാണ്. അപ്പനും അമ്മയും നഗരത്തിൽ തന്നെയുള്ള ചെറുകിട സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്താണ് ഇവ ഉൾപ്പെടെ രണ്ട് മക്കളെ പഠിപ്പിക്കുന്നതും കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. ചെറിയ ചുറ്റുപാടിലെ ഇണക്കങ്ങളും പിണക്കങ്ങൾക്കും വേദിയായ ആ കൊച്ചു വീടിന്റെ മുന്നിലാണ് അന്ത്യയാത്രയ്ക്ക് വേണ്ടിയുള്ള പന്തലുയർന്നത്.കേസിൽ പ്രതിയായ സഫർ ഷാ മകളെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്ന് പിതാവ് ആന്റണി പറയുന്നു. ശല്യം ചെയ്യൽ ആവർത്തിക്കരുതെന്ന് താക്കീത് ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആ അപ്പന്റെ ഏങ്ങലടിച്ചുള്ള വാക്കുകൾക്കു മുന്നിൽ മനസാക്ഷിയുടെ ഒരംശമെങ്കിലും ബാക്കിയുള്ളവർക്ക് കണ്ണീർ പൊഴിക്കാതിരിക്കാൻ ആവില്ല. ആറ്റ് നോറ്റുണ്ടായ മകളെ 17 വർഷം പൊന്ന് പോലെ വളർത്തിയതിന് ആ മനുഷ്യന് ലഭിച്ച പ്രതിഫലമാണ് ചേതയറ്റ തന്റെ മകളുടെ ശരീരം..!
പിതാവ് പറയുന്ന ചില കാര്യങ്ങൾ പ്രത്യേകം എടുത്തു പറയുകയും അന്വേഷണം ആവശ്യമായിട്ടുള്ളതുമാണ്:
// കച്ചേരിപ്പടി ഭാഗത്ത് ഇങ്ങനെ കുറെ സെറ്റുകൾ കറങ്ങി നടക്കുന്നുണ്ട്, ഇതിനെ ചോദ്യം ചെയ്യാൻ ആരെ കൊണ്ടും സാധിക്കാത്ത അവസ്ഥയാണ്, ആരാണ് എന്താണ് എന്ന് ഒരു പിടുത്തവും ഇല്ല….! //
കേവലം പ്രതിയെ കണ്ട് പിടിക്കുക എന്നതിനപ്പുറം സമഗ്രമായ അന്വേഷണം വേണം. പ്രണയം നടിച്ച് പീഡിപ്പിക്കുക, ഗർഭിണിയാക്കുക, ഇതല്ലെങ്കിൽ കൊന്നു കളയുക….. കേരളത്തിൽ ഇത്തരത്തിൽ അരങ്ങേറിയ സംഭവങ്ങൾ ചേർത്ത് ദേശീയ അന്വേഷണ ഏജൻസിയുടെ ( NIA ) അന്വേഷണം ആവശ്യമാണ്. സാധ്യമായ രീതിയിലൊക്കെ പീഡന കെണികളെ പറ്റി പെൺകുട്ടികളെ ബോധവത്ക്കരിക്കണം.അതല്ലെങ്കിൽ തോന്നിവാസികളുടെ തോന്നിവാസങ്ങൾ സ്വന്തം വീട്ടിൽ അരങ്ങേറിയാലും ഒന്നും മിണ്ടാതെ പഞ്ചപുച്ചമടക്കി സഹിക്കേണ്ടി വരും.
*പെൺകുട്ടികളോട്*
വീട്ടിൽ പറയാത്ത സൗഹൃദങ്ങളും, ഒളിച്ചു വയ്ക്കുന്ന ബന്ധങ്ങളും അപകടത്തിന്റെ വാതിലുകളാണ്. സ്വന്തം അപ്പനും അമ്മയും പരിഗണിക്കുന്നത്രയും ഈ ലോകത്തിൽ മറ്റൊരുത്തനും നിങ്ങളെ പരിഗണിക്കില്ല. ഒരു കുടുംബത്തിൽ കിട്ടുന്നത്രയും ബഹുമാനവും, ആദരവും മറ്റൊരിടത്തും ലഭിക്കില്ല. കഴുകൻ കണ്ണുകൾ മൃദുല വികാരങ്ങളെ ചൂഷണം ചെയ്ത് മുതലെടുപ്പ് നടത്തുന്നവരുടെ ഇടയിൽ നിന്ന് കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് ആർത്തിയോടെ ഓടിവരാനുള്ള മനസുണ്ടാകണം. ഉഭയ സമതതിന്റെ ന്യായീകരണത്തിൽ പൊതിഞ്ഞ ബന്ധങ്ങളിൽ സംഭവിക്കുന്ന ചൂഷണങ്ങളിൽ സഹതപിക്കാൻ പോലും ആരും ഉണ്ടാകില്ല.
✍ Mathews Theniaplackal










Leave a Reply